വ്യക്തി നിയമ ബോര്‍ഡ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വ്യക്തി നിയമ ബോര്‍ഡ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 മേയ് 8, ഞായറാഴ്‌ച

അയോധ്യ കേസ്: മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് ധനസഹായം തേടുന്നു


ലഖ്‌നോ: സുപ്രീംകോടതിയില്‍ അയോധ്യ കേസിന്റെ നടത്തിപ്പിന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് പൊതുജനങ്ങളില്‍നിന്ന് സാമ്പത്തിക സഹായം തേടുന്നു. ബോര്‍ഡാണ് 1993 മുതല്‍ അയോധ്യ കേസിന്റെ നടത്തിപ്പ് മേല്‍നോട്ടം വഹിക്കുന്നത്.
കേസില്‍ അലഹബാദ് ഹൈകോടതി വിധിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ച ബോര്‍ഡിന് ഇപ്പോഴത്തെ ചെലവുകള്‍ താങ്ങാവുന്നതിനപ്പുറമായതിനാലാണ് സംഭാവന സ്വീകരിക്കാന്‍ തീരുമാനിച്ചത്. അഭിഭാഷകര്‍ക്കുള്ള ഉയര്‍ന്ന ഫീസിനത്തിലേക്കും ഹരജികള്‍ ഫയല്‍ ചെയ്യുന്നതിലേക്കുമായി കരുതിവെപ്പായാണ് ധനസമാഹരണമെന്ന് വ്യക്തിനിയമ ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു.



2010 ഒക്‌ടോബർ 4, തിങ്കളാഴ്‌ച

വിധി പഠിച്ചുമാത്രം സുപ്രീംകോടതിയിലേക്ക് -വ്യക്തി നിയമ ബോര്‍ഡ്

ലഖ്‌നോ: ബാബരി കേസില്‍ അലഹബാദ് ഹൈകോടതിയുടെ വിധി വിശദമായി പഠിച്ചശേഷം മാത്രമേ സുപ്രീംകോടതിയെ സമീപിക്കൂവെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്.  ഈ മാസം  ഒമ്പതിന് ദല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ പത്ത് അംഗങ്ങള്‍ അടങ്ങുന്ന നിയമ കമ്മിറ്റി വിധി വിശദമായി പരിശോധിക്കുമെന്ന്  ബോര്‍ഡ് അംഗം ഖാലിദ് റഷീദ് ഫിര്‍നഗിമാഹ്‌ലി പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയായി 16ന്  ബോര്‍ഡിന്റെ 51 അംഗ നിര്‍വാഹക സമിതിയോഗവും ചേരും.
വിധിയെ സുപ്രീംകോടതിയില്‍ ചോദ്യംചെയ്യാനുള്ള വഴികളാവും ചര്‍ച്ചചെയ്യുക. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കണമെന്നാണ് ബോര്‍ഡംഗങ്ങളില്‍ ഭൂരിപക്ഷത്തിന്റെയും അഭിപ്രായമെങ്കിലും നിര്‍വാഹക സമിതി യോഗത്തിനു ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളൂവെന്ന്  ഖാലിദ് റഷീദ് പറഞ്ഞു.