2010, സെപ്റ്റംബർ 30, വ്യാഴാഴ്‌ച
വിധിക്കെതിരെ വഖഫ് ബോര്‍ഡ് സുപ്രീം കോടതിയെ സമീപിക്കും
Posted on: 30 Sep 2010
തത്കാലം സ്ഥലം വിട്ടുകൊടുക്കാന്‍ തയാറല്ല. സുന്നി ബോര്‍ഡ് ആരുമായും ചര്‍ച്ചകള്‍ക്ക് തയാറാണ്. കൂടിയാലോചനകളിലൂടെ പ്രശ്‌നപരിഹാരത്തിനുള്ള നിര്‍ദേശം വന്നാല്‍ ബോര്‍ഡ് അതിന് തയാറാണ്. തല്‍സ്ഥിതി മൂന്ന് മാസത്തേക്ക് തുടരണമെന്ന് ഉത്തരവുള്ളതിനാല്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാന്‍ സമയമുണ്ട്. ആള്‍ ഇന്ത്യ മുസ്‌ലിം വ്യക്തി നിയമബോര്‍ഡിന്റെ യോഗത്തിന് ശേഷമായിരിക്കും ഹര്‍ജി നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്ര നിര്‍മാണത്തിന് വിധി അവസരമൊരുക്കും: അദ്വാനി
Published on Thu, 09/30/2010 - 23:48 ( 11 hours 46 min ago)
ന്യൂദല്‍ഹി: ശ്രീരാമന്റെ ജന്മഭൂമിയില്‍ വിശാല ക്ഷേത്രം പണിയാന്‍ അവസരമൊരുക്കുന്ന നിര്‍ണായക വിധിയാണ് അലഹബാദ് ഹൈകോടതിയുടേതെന്ന് അയോധ്യാപ്രക്ഷോഭത്തിന്റെ അമരക്കാരനായ ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി.
കോടതിവിധി വിലയിരുത്താന്‍ ചേര്‍ന്ന അടിയന്തര നേതൃയോഗത്തിന് ശേഷം എഴുതി തയാറാക്കിയ പ്രസ്താവനയാണ് അദ്വാനി വായിച്ചത്. ചോദ്യങ്ങള്‍ക്കൊന്നും അദ്ദേഹം ഉത്തരം പറഞ്ഞില്ല. നിലവില്‍ ഉദ്ദേശിക്കുന്ന സ്ഥലത്തുതന്നെ ക്ഷേത്രം പണിയാന്‍ ഹിന്ദുക്കള്‍ക്കുള്ള അവകാശം ഉയര്‍ത്തിപ്പിടിക്കുന്നതാണ് കോടതി വിധിയെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
ക്ഷേത്ര നിര്‍മാണത്തിന് സമയമായി: ആര്‍.എസ്.എസ്.
Posted on: 30 Sep 2010
രാമക്ഷേത്രനിര്‍മാണത്തിനുള്ള തടസ്സങ്ങള്‍ നീങ്ങിയിരിക്കുന്നു- ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് മാധ്യമലേഖകരോട് പറഞ്ഞു. ക്ഷേത്ര നിര്‍മാണത്തില്‍ എല്ലാവരും സഹകരിക്കണം. പഴയ കാലത്തിന്റെ വെറുപ്പും വിദ്വേഷവും കൈവെടിയാനുള്ള സമയമാണിത്- അദ്ദേഹം പറഞ്ഞു. ഏതെങ്കിലും വിഭാഗത്തിന് വേദനയുണ്ടാക്കരുതെന്നും വിധിയില്‍ ആരും ആഹഌദപ്രകടനമൊന്നും നടത്തരുതെന്നും അദ്ദേഹം പറഞ്ഞു.
ഇത് ആരുടെയും ജയമല്ല, ആരുടെയും പരാജയവുമല്ല. ഐക്യം ഉണ്ടാക്കുന്നതിനുള്ള അവസരമാണ്. മോഹന്‍ ഭഗവത് അഭിപ്രായപ്പെട്ടു.
വിധി സ്വാഗതം ചെയ്യുന്നു-കോണ്‍ഗ്രസ്
Posted on: 30 Sep 2010
ഏല്‍പിച്ച ഉത്തരവാദിത്തം കോടതി നിര്‍വഹിച്ചില്ല -സയ്യിദ് ശഹാബുദ്ദീന്‍
Published on Thu, 09/30/2010 - 23:56 ( 11 hours 15 min ago)
ബാബരി മസ്ജിദിനെ ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങള്‍ക്കൊത്ത പള്ളിയായി കണക്കാക്കാന്‍ കഴിയില്ലെന്ന കോടതിയുടെ നിരീക്ഷണം അദ്ഭുതകരമാണ്. അത്തരമൊരു നിഗമനത്തിന്റെ അടിസ്ഥാനമെന്താണ്? അമ്പലം തകര്‍ത്താണ് മസ്ജിദ് നിര്‍മിച്ചതെങ്കില്‍, ശരിയാണ്, അതൊരു പള്ളിയായി കണക്കാക്കാന്‍ കഴിയില്ല. ക്ഷേത്രം തകര്‍ത്തല്ല മസ്ജിദ് നിര്‍മിച്ചതെന്ന് കോടതി തന്നെ പറഞ്ഞിട്ടുണ്ട്. മസ്ജിദിന്റെ ഏറ്റവും പ്രധാനപ്പെട്ട, നടുവിലെ താഴികക്കുടത്തിന്റെ ഭാഗം വിഗ്രഹത്തിന് അവകാശപ്പെട്ടതാണെന്നാണ് ഇപ്പോള്‍ കോടതി പറഞ്ഞുവെച്ചിരിക്കുന്നത്. അത് എങ്ങനെ സാധ്യമാകും? മസ്ജിദിന് പുറത്തെ രാം ഛബൂത്രയില്‍ ആരാധന നടത്തിയിരുന്നുവെന്നാണ് കോടതിയും പറയുന്നത്. മസ്ജിദിന് പുറത്ത് ക്ഷേത്രം പണിയാന്‍ സ്ഥലം നല്‍കാമെന്ന നിര്‍ദേശം നേരത്തെതന്നെ മുസ്‌ലിംകള്‍ മുന്നോട്ടു വെച്ചതാണ്. 1949ല്‍ രാത്രി ആരോരുമറിയാതെ കൊണ്ടുവെച്ച വിഗ്രഹമാണ് ആരാധിക്കുന്നത്. ഒരു വിഗ്രഹം ഇങ്ങനെയാണോ പ്രതിഷ്ഠിക്കപ്പെടേണ്ടത്? ഇപ്പോഴത്തെ കോടതിവിധി അന്തിമമല്ല. ഇതിലെ വൈരുധ്യങ്ങള്‍ സുപ്രീംകോടതിയില്‍ ചൂണ്ടിക്കാണിക്കപ്പെടുക തന്നെ ചെയ്യും. സുപ്രീംകോടതിയാണ് അന്തിമ വിധി പറയേണ്ടത്. സുപ്രീംകോടതിയില്‍ അപ്പീല്‍ എത്തുമ്പോള്‍ സ്വാഭാവികമായും ഹൈകോടതി വിധി സ്‌റ്റേ ചെയ്യപ്പെടും. അവിടം മുതല്‍ അന്തിമ വിധി വരുന്നതു വരെയുള്ള സമയത്ത് ഒത്തുതീര്‍പ്പിന്റെ അനൗപചാരിക സംഭാഷണങ്ങള്‍ക്ക് സാധ്യതയുണ്ട്
1853
1855
1859
1885
1949
1950
1959
1961
1984
1986
1989
1990
1991
1992
1992
1993
1998
2001
2002
2002
2002
2002
2002
2003
2003
2003
2003
2004
2004
2005
2009
2010
2010
Breaking News....
ÌÞÌùß ÎØí¼ßÆí _ øÞμzÍâÎß ÄVAÕáÎÞÏß ÌtæMGí 1950 _ 89 µÞܸGJßÜÞÏß ËÏW 溇æMG ÈÞÜá çµØáµ{ßÜÞÃá èÙçAÞ¿Äß ÄàVMáµWÉßAáKÄí. ®ˆÞ çµØáµ{ᢠ¥çÏÞÇcÞ dÉçÆÖ¢ ©ZæM¿áK èËØÞÌÞÆßæÜ çµÞ¿ÄßÏßÜÞÏßøáKá ËÏW æºÏíÄßøáKÄí. È¿É¿ßµZ ÄbøßÄæM¿áJáKÄßÈá çµØáµæ{ˆÞ¢ 1989W èÙçAÞ¿ÄßÏßçÜAá ÎÞxáµÏÞÏßøáKá. ¥çÏÞÇcÞ çµØßÈÞÏß dÉçÄcµ¢ øâÉàµøß‚ æÌFí ¦ùÞÏßøJßÜÇßµ¢ ØÞfßµæ{ÏÞÃá ÕßØíÄøß‚Äí. ÌÞÌùß ÎØí¼ßÆí ÈßÜÈßKßøáK 2.7 ¯AV ØíÅÜJßæa ©¿ÎØíÅÞÕµÞÖ¢ ¦VAí ®KÄÞÃá èÙçAÞ¿ÄßÏáæ¿ ÎáKßÜáU dÉÇÞÈ çºÞÆc¢. ©JVdÉçÆÖí ØáKß æØXd¿W Õ~Ëí çÌÞVÁᢠ¥~ßçÜLcÞ Ùßwá ÎÙÞØÍÏáÎÞÃá dÉÇÞÈ µfßµZ.
ലഖ്‌നോ: ബാബ്‌രി മസ്ജിദ് ഉടമാവകാശ കേസില്‍ അലഹബാദ് ഹൈകോടതിയുടെ ലഖ്‌നോ പ്രത്യേക ബെഞ്ച് വിധി പ്രസ്താവിച്ചു. ജസ്റ്റിസ് ഡി.വി ശര്‍മ, ജസ്റ്റിസ് സുധീര്‍ അഗര്‍വാള്‍, ജസ്റ്റിസ് എസ്.യു ഖാന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
തര്‍ക്കഭൂമിയിലെ മൂന്നില്‍ ഒരു ഭാഗം മുസ്ലിങ്ങള്‍ക്കും മൂന്നില്‍ ഒരു ഭാഗം ഹിന്ദുക്കള്‍ക്കും നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു. 2.7 ഏക്കര്‍ വരുന്ന സ്ഥലത്തിന്റെ മൊത്തം അവകാശത്തിന് വേണ്ടി ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡ് നല്‍കിയ ഹരജി കോടതി തള്ളി. സ്ഥലത്ത് മൂന്ന് മാസത്തേക്ക് തല്‍സ്ഥിതി തുടരാനും കോടതി നിര്‍ദ്ദേശിച്ചു.
വിധിയുടെ പൂര്‍ണ്ണവിവരം ലഭ്യമായിട്ടില്ല. ഹിന്ദുമഹാസഭക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ നല്‍കിയ വിവരമാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്.
മാതൃഭൂമി/
അയോധ്യ കേസ്: വിധി വായിച്ചു, ആശയക്കുഴപ്പം ബാക്കി
Posted on: 30 Sep 2010
അലഹാബാദ്: അയോധ്യ കേസില്‍ അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് വിധി വായിച്ചു. എന്നാല്‍ വിധിയെക്കുറിച്ച് കോടതിയ്ക്ക് പുറത്ത് ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. എന്താണ് വിധിയെന്ന് ഇനിയും കൃത്യമായി പറയാനായിട്ടില്ല. വിധിയെക്കുറിച്ച് ഔദ്യോഗികമായ വിശദീകരണമൊന്നും നല്‍കിയിട്ടില്ല. വിധി വായിച്ച ശേഷം മൂന്ന് ജഡ്ജിമാരും ഇന്നത്തെ പ്രക്രിയകളെല്ലാം മതിയാക്കി.
മൂന്ന് ജഡ്ജിമാരുടെയും വ്യത്യസ്ത വിധികളായാണ് കോടതിയില്‍ വായിച്ചതെന്ന് അഭ്യൂഹമുണ്ട്. മൂന്ന് മാസത്തേയ്ക്ക് തത്സ്ഥിതി തുടരാന്‍ വിധിയില്‍ പറയുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
തര്‍ക്കസ്ഥലത്താണ് രാമന്‍ ജനിച്ചതെന്ന വാദം കോടതി അംഗീകരിച്ചതായാണ് വി.എച്ച്.പിയുടെ അഭിഭാഷകര്‍ കോടതിയ്ക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. രാമന്‍ ജനിച്ച സ്ഥലത്ത് അമ്പലമുണ്ടായിരുന്നെന്നും അത് പൊളിച്ചാണ് ബാബര്‍ ചക്രവര്‍ത്തി പള്ളി നിര്‍മിച്ചതെന്ന് കോടതി വിധിയില്‍ പറയുന്നതായി ഒരു ദേശീയ വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അയോധ്യയിലെ തര്‍ക്ക സ്ഥലം മൂന്ന് ഭാഗങ്ങളായി വിഭജിച്ച് വ്യത്യസ്ത കക്ഷികള്‍ക്ക് വിതരണം ചെയ്യാന്‍ വിധിയില്‍ പറയുന്നതായും അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാരാ, രാംലല്ല വിഭാഗങ്ങള്‍ക്ക് ഇത് നല്‍കാനാണ് വിധിയില്‍ പറയുന്നത്.
അതേസമയം സുന്നി വഖഫ് ലോ ബോര്‍ഡിന്റെ ഹര്‍ജി കോടതി തള്ളിയതായും അഭിഭാഷകര്‍ അറിയിച്ചു.
ജസ്റ്റിസ് എസ്.യു.ഖാന്‍, സുധീര്‍ അഗര്‍വാള്‍, വി.ഡി.ശര്‍മ്മ എന്നിവരുള്‍പ്പെട്ട അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. ബാബറി മസ്ജിദ് - രാമജന്മഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് 1950 - 89 കാലഘട്ടത്തിലായി ഫയല്‍ ചെയ്യപ്പെട്ട നാലു കേസുകളിലാണ് ഹൈക്കോടതി ഇപ്പോള്‍ തീര്‍പ്പുകല്‍പ്പിച്ചിരിക്കുന്നത്.
Lucknow: The 3-judge Lucknow bench of the Allahabad high court has reached a verdict on the decades-old title suits over the disputed Ram Janmabhoomi-Babri Masjid site in Ayodhya.
According to media reports, the waqf board suit was reportedly dismissed.
The verdict also stats that the site is the birthplace of lord Ram.
The disputed land is to be divided into 3 parts. 1/3rd of the land to go to the Muslims, 2/3rd to go to the Hindus. The 3rd part is to go to Nirmohi akhara.
The verdict was delivered by the 3-Judge bench consisting of Justices S U Khan, Justices Sudhir Agarwal and Justice D V Sharma at 4:30 PM today.
The first suit in the case was filed 60 years ago by a Hindu seeking right to worship.
After twists and turns the UP Central Sunni Board of Waqfs moved to file a claim in 1961 followed by another civil suit in 1989 in the name of Lord Ram for declaration and possession of the Masjid complex.
All the cases were transferred from a Faizabad court in 1989 to a special bench of the High Court.
As the issue was hanging fire, the BJP and Sangh Parivar outfits mounted a campaign for building Ram temple in Ayodhya at the dispute site claiming it was his birth place.
The campaign reached a crescendo in 1992 when the 500-year-old Babri Masjid was razed to the ground.
Read more: Ayodhya Judgement: Site birthplace of lord Ram, Disputed land to be divided | Bharat Chronicle http://www.bharatchronicle.com/ayodhya-judgement-site-birthplace-of-lord-ram-disputed-land-to-be-divided-9834#ixzz110rncaH3